Latest Updates

അന്യഗ്രഹ ജീവികള്‍ തന്നെ തട്ടിക്കൊണ്ടുപോയി ചിപ്പു ഘടിപ്പിച്ച് വിട്ടെന്ന വാദവുമായി യുവാവ്. അമേരിക്കയിലെ സ്റ്റീവ് കോള്‍ബേണ്‍ എന്ന യുവാവാണ് ഈ വാദവുമായി രംഗത്തെത്തിയത്. പലവട്ടം അന്യഗ്രഹജീവികള്‍ തന്നെ തട്ടിക്കൊണ്ടുപോയെന്ന് യുവാവ് പറയുന്നു.  

ഒരു പറക്കുംതളികയിലേക്ക് തന്നെ കൊണ്ടുപോയ ശേഷം ശരീരത്തില്‍ ചിപ്പ് ഘടിപ്പിച്ച് വിട്ടുവെന്നാണ് യുവാവ് പറയുന്നത്. ചാരനിറമാണ് ഈ അന്യഗ്രഹജീവികള്‍ക്കെന്നും ഇയാള്‍ വ്യക്തമാക്കുന്നു. വീടിന് പിന്നിലുള്ള മരത്തിന് മുകളിലാണ് പറക്കും തളിക നിര്‍ത്തിയിരുന്നത്. ഒരു പച്ച ലൈറ്റ് ബീം ഉപയോഗിച്ച് തന്നെ പറക്കും തളികയിലേക്ക് കൊണ്ടുപോയി. അതില്‍ മെഡിക്കല്‍ സ്റ്റേഷനുണ്ട്. അവിടെ വച്ച് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ട്യൂബിന്റെ ഒരു ഭാഗത്തിലൂടെ ഒപ്റ്റിക് ഫൈബര്‍ ഉള്ള ഒരു ഉപകരണം ശരീരത്തില്‍ സ്ഥാപിച്ചു. ഇതില്‍നിന്ന് അള്‍ട്രാ വയലറ്റ് രശ്മികള്‍ പുറത്തു വരുന്നുണ്ടായിരുന്നെന്നും ഇയാള്‍ പറയുന്നു.   

പിന്നീട് തിരിച്ചെത്തിയ തനിക്ക് മനുഷ്യരുമായി ഒത്തുപോകാന്‍ കഴിയുന്നില്ല. ജോലി പോയി. ഭാര്യയും ഉപേക്ഷിച്ചെന്ന് യുവാവ് പറയുന്നു. കോസ്റ്റ് ടു കോസ്റ്റ് ഷോയിലൂടെയാണ് ഇയാളുടെ വെളിപ്പെടുത്തല്‍.  

Get Newsletter

Advertisement

PREVIOUS Choice