Latest Updates

ബംഗാളിലെ  മുതിർന്ന ചലച്ചിത്ര സംവിധായകൻ തരുൺ മജുംദാർ അന്തരിച്ചു(91). കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊൽക്കത്തയിലെ എസ്‌എസ്‌കെഎം ആശുപത്രിയിൽ ചികിത്സയിലായിരുന്നു മജുംദാർ.  

1931 ജനുവരി 8 ന് ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാൾ പ്രസിഡൻസിയിൽ ജനിച്ച മജുംദാറിന്റെ പിതാവ് ബീരേന്ദ്രനാഥ് മജുംദാർ ഒരു സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു.

സച്ചിൻ മുഖർജി, ദിലീപ് മുഖർജി എന്നിവർക്കൊപ്പം 1959-ൽ പുറത്തിറങ്ങിയ ബംഗാളി ചിത്രമായ `ചാവോവ പാവ'യിലൂടെ യാത്രിക് എന്ന സ്‌ക്രീൻ നാമത്തിൽ അദ്ദേഹം ആദ്യമായി സംവിധായകനായി. മജുംദാർ 1967-ൽ `ബാലികാ ബധു`, 1971-ൽ `കുഹേലി`, 1973-ൽ `ശ്രീമാൻ പൃഥ്വിരാജ്`, 1974-ൽ `ഫുളേശ്വരി`, 1980-ൽ `ദാദർ കീർത്തി`, `ഭലോബാസ ഭലോബസ 18-ൽ എ. 1990-ൽ അമർ അപൻ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളും അദ്ദേഹത്തിന്ർറേതാണ്.

നാല് ദേശീയ അവാർഡുകൾ, ഏഴ് BFJA അവാർഡുകൾ, അഞ്ച് ഫിലിംഫെയർ അവാർഡുകൾ, ഒരു ആനന്ദലോക് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. -ൽ ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി ആദരിച്ചിരുന്നു.

Get Newsletter

Advertisement

PREVIOUS Choice