വനിത ബോക്സിങ് ലോകചാംപ്യന്‍ഷിപ്പ്; ഇന്ത്യയുടെ നിഖാത് സരീന് സ്വര്‍ണം
വനിത ബോക്സിങ് ലോകചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ നിഖാത് സരീന് സ്വർണം. ഫൈനലിൽ തായ്‍ലൻഡിന്റെ ജിറ്റ്പോങ് ജിറ്റാമാസിനെയാണു സരീൻ തോൽപിച്ചത്. തുർക്കിയിലെ ഇസ്താംബുളിൽ നടന്ന ഫൈനലിൽ 52 കിലോ വിഭാഗത്തിലാണ് സരീന്‍ സ്വർണം നേടിയത്.
വനിതാ ലോകചാംപ്യൻഷിപ്പിൽ സ്വർണം നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് സരീൻ. ഫൈനൽ പോരാട്ടത്തിൽ 5–0 നാണ് ടോക്കിയോ ഒളിംപിക്സിലെ ക്വാർട്ടർ ഫൈനലിലെത്തിയ ജിറ്റ്പോങ്ങിനെ സരീൻ കീഴടക്കിയത്. മുൻപ് മേരി കോം (ആറുവട്ടം), സരീതാ ദേവി, ജെന്നി ആർ.എൽ, ലേഖ കെ.സി എന്നിവരും ലോകചാംപ്യൻഷിപ്പുകളിൽ ഇന്ത്യയ്ക്കായി സ്വർണം നേടിയിട്ടുണ്ട്.
ബുധനാഴ്ച നടന്ന സെമി പോരാട്ടത്തിൽ ബ്രസീലിന്റെ കരോലിൻ ഡെ അൽമേഡയെ കീഴടക്കിയാണ് സരീൻ ഫൈനൽ പോരാട്ടത്തിലേക്കു കടന്നത്. സെമിയിലും ആധികാരികമായിട്ടായിരുന്നു സരീന്റെ മുന്നേറ്റം (5–0). ജൂനിയർ വിഭാഗത്തിലെ മുൻ ലോകചാംപ്യനാണ് നിഖാത് സരീൻ.