Latest Updates

ജര്‍മന്‍ ബുന്ദസ്ലിഗ ഫുട്‌ബോള്‍ മത്സരത്തിനിടെ, സഹ റഫറിയുടെ തലയിലേക്കു ബീയര്‍ ബോട്ടില്‍ വലിച്ചെറിഞ്ഞ് ആരാധകന്‍. കാണികളില്‍ ഒരാള്‍ ഗ്രൗണ്ടിലേക്കു വലിച്ചെറിഞ്ഞ ബീയര്‍ ബോട്ടില്‍ സഹ റഫറിയുടെ തലയില്‍ പതിച്ചതിനെ തുടര്‍ന്ന് മത്സരം റദ്ദാക്കി. വെള്ളിയാഴ്ച വൈകിട്ടു നടന്ന ബോച്ചം- ബോറൂസിയ മോയെന്‍ചെങ്ലാബാഷ് മത്സരത്തിനിടെയാണ് സംഭവം.

'വളരെ വേദനാത്മകവും നിരാശാജനകവുമായ ദിവസം. മഠയനായ ഒരു ആരാധകന്റെ ബോധശൂന്യമായ പ്രവൃത്തി. ഇത്തരം സംഭവങ്ങള്‍ ഒരിക്കലും ആവര്‍ത്തിക്കപ്പെടരുത്. നല്ലൊരു ഫുട്‌ബോള്‍ മത്സരം ഇങ്ങനെ അവസാനിച്ചാല്‍ എങ്ങനെയാണു ദേഷ്യം വരാതിരിക്കുക?' മോയെന്‍ചെങ്ലാബാഷ് സ്‌പോട്ടിങ് ഡയറക്ടര്‍ പ്രതികരിച്ചു. 

മോയെന്‍ചെങ്ലാബഷ് 2-0നു മുന്നിട്ടു നില്‍ക്കെ 71-ാം മിനിറ്റിലാണ് ലൈന്‍സ്മാന്‍ ഏറുകൊണ്ടു നിലത്തു വീണത്. 20 മിനിറ്റിനു ശേഷം റഫറി മത്സരം നിര്‍ത്തിവയ്ക്കാനുള്ള നിര്‍ദേശം നല്‍കി. പിന്നാലെ സംഭവത്തെ സമൂഹ മാധ്യമങ്ങളിലൂടെ ശക്തമായി അപലപിച്ച് ഇരു ടീമുകളും രംഗത്തെത്തി.    

Get Newsletter

Advertisement

PREVIOUS Choice