Latest Updates

പിതാവിന്റെ ചെയ്തികള്‍ക്ക് മാപ്പ് അപേക്ഷിക്കുന്നുവെന്നും ഇസ്രയേല്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നെന്നും ഒസാമ ബിന്‍ ലാദന്റെ മകന്‍ ഒമര്‍. ഭാര്യയുമൊത്ത് ഇസ്രയേല്‍ സന്ദര്‍ശിക്കാനാണ് ഒമര്‍ ഒരുങ്ങുന്നത്.   

നിലവില്‍ പാരിസിലാണ് ഇരുവരും താമസിക്കുന്നത്. 'തന്റെ മക്കളെ സ്നേഹിക്കുന്നതിനെക്കാള്‍ ഏറെ അച്ഛന്‍ ശത്രുക്കളെ വെറുത്തിരുന്നു. പാഴാക്കിയ ജീവിതത്തെ ഓര്‍ത്തു ഞാന്‍ ദുഖിക്കുന്നു. ഞാന്‍ അവിടെ തുടരില്ലെന്നും അധികം വൈകാതെതന്നെ പുറത്തുപോകുമെന്നും എനിക്ക് അറിയാമായിരുന്നു. അച്ഛന്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ ഭയപ്പെടുത്തുകയും അതേ സമയം നാണിപ്പിക്കുകയും ചെയ്യുന്നു' ഒമര്‍ പറഞ്ഞു.   

2011ല്‍ പാക്കിസ്ഥാനില്‍ വച്ചാണ് യുഎസ് ലാദനെ വധിക്കുന്നത്. ലാദന്റെ കാലശേഷം ഭീകര സംഘടനയായ അല്‍ ഖായ്ദയുടെ നേതൃസ്ഥാനം താന്‍ ഏറ്റെടുക്കുമെന്നാണു കരുതപ്പെട്ടതെന്നും എന്നാല്‍ താന്‍ അതു നിരാകരിക്കുകയായിരുന്നെന്നും ഇസ്രയേല്‍ ദിനപത്രത്തോട് ഒമര്‍ പറഞ്ഞു.

Get Newsletter

Advertisement

PREVIOUS Choice