Latest Updates

കോവിഡെന്ന മഹാമാരി ലോകത്തെ പിടിമുറുക്കിയപ്പോള്‍ ഏറ്റവുമധികം ജോലി നഷ്ടമായവരുടെ കണക്കുകള്‍ പുറത്ത്. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമിയുടെ റിപ്പോര്‍ട്ടിലാണ് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിസന്ധിയില്‍ തൊഴില്‍ നഷ്ടപ്പെട്ടത് നഗരങ്ങളിലെ സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്‍മാര്‍ക്കെന്ന് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇതോടെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ പ്രതിസന്ധിയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

 

അതേസമയം കോവിഡിന്റെ ആദ്യ തരംഗം ഏറ്റവുമധികം ബാധിച്ചത് സ്ത്രീകളിലായിരുന്നു. രാജ്യത്തെ മൊത്തം തൊഴിലിന്റെ മൂന്നുശതമാനം നഗരങ്ങളിലെ സ്ത്രീകളുടേതായിരുന്നു. എന്നാല്‍ ഇതില്‍ തന്നെ 39 ശതമാനം പേര്‍ക്കും ആദ്യ ലോക്ഡൗണില്‍ തൊഴില്‍ നഷ്ടമായി. 63 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായതില്‍ 24 ലക്ഷവും നഗരത്തിലെ സ്ത്രീകളുടേതായിരുന്നു. സി.എം.ഐ.ഇ എം.ഡിയും സി.ഇ.ഒയുമായ മഹേഷ് വ്യാസാണ് നിരവധി പേര്‍ക്ക് വരുമാനം നിലച്ചതിനെ കുറിച്ചും വ്യക്തമാക്കിയത്. 

 

എന്നാല്‍ കോവിഡിന്റെ രണ്ടാം തരംഗമായപ്പോള്‍ അത് ഏറ്റവുമധികം ബാധിച്ചത് പുരുഷന്മാരെയായിരുന്നു. രണ്ടാം തരംഗമായപ്പോഴേക്കും സ്ത്രീകളുടെ തൊഴിലുകള്‍ നിലനില്‍ക്കുകയും ചെയ്തു. രാജ്യത്തെ തൊഴില്‍ പങ്കാളിത്തത്തില്‍ 28 ശതമാനമാണ് നഗരത്തിലെ പുരുഷന്‍മാരുടേത്. ഇതില്‍ 30 ശതമാനം പേര്‍ക്കും കോവിഡ് രണ്ടാം തരംഗത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം എന്നാല്‍ നഷ്ടമായ തൊഴിലുകള്‍ തിരിച്ചുവരുമെന്നാണ് ഇവര്‍ പറയുന്നത്. 

Get Newsletter

Advertisement

PREVIOUS Choice