Latest Updates

ആഷസ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ വമ്പന്‍ ജയവുമായി ഓസ്ട്രേലിയ. ജേ റിച്ചാര്‍ഡ്സണ്‍ അഞ്ച് വിക്കറ്റുമായി തകര്‍ത്താടിയപ്പോള്‍ അഡ്ലെയ്ഡ് ഓവലില്‍ 275 റണ്‍സിനാണ് സ്റ്റീവ് സ്മിത്തും കൂട്ടരും വിജയക്കൊടി നാട്ടിയത്.

468 റണ്‍സെന്ന ഹിമാലയന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ 192 റണ്‍സില്‍ പുറത്തായി. സ്‌കോര്‍: ഓസ്ട്രേലിയ-473/9 d & 230/9 d, ഇംഗ്ലണ്ട്- 236 & 192-10. ഇതോടെ പരമ്പരയില്‍ ഓസീസ് 2-0ന് മുന്നിലെത്തി. ആദ്യ ടെസ്റ്റില്‍ ഓസീസ് 9 വിക്കറ്റിന് വിജയിച്ചിരുന്നു. 

രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മുന്നില്‍ 468 റണ്‍സിന്റെ പടുകൂറ്റന്‍ വിജയലക്ഷ്യമാണ് രണ്ടാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയ വച്ചുനീട്ടിയത്. 247 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഓസീസ് നാലാം ദിനം രണ്ടാം സെഷനില്‍ 9 വിക്കറ്റിന് 230 റണ്‍സ് എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്സ് ഡിക്ലെയര്‍ ചെയ്തു. ഇതോടെ ആകെ 467 റണ്‍സിന്റെ ലീഡായി സ്മിത്തിനും കൂട്ടര്‍ക്കും. 

ആറ് വിക്കറ്റ് കയ്യിലിരിക്കേ അവസാന ദിനമായ ഇന്ന് 386 റണ്‍സ് എന്ന അസാധാരണ വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്സും ജോസ് ബട്ലറും ക്രിസ് വോക്സും പൊരുതി നോക്കിയെങ്കിലും സമനിലയില്‍ എത്തിക്കാനായില്ല.  

Get Newsletter

Advertisement

PREVIOUS Choice