Latest Updates

താലിബാന്‍ ഭീകരര്‍ മൃതദേഹങ്ങളെ പോലും ബലാത്സംഗം ചെയ്യുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തിയ ഒരു സ്ത്രീയാണ് മനുഷ്യ മനഃസാക്ഷിയെപോലും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്.    

'ആ വ്യക്തി മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്നത് അവര്‍ കാര്യമാക്കുന്നില്ല.  കണ്‍മുന്നില്‍ കാണുന്ന സ്ത്രീകളെ പീഡിപ്പിച്ചു കൊലപ്പെടുത്തുകയാണ് ആ നരാധമന്മാര്‍. ഭീകരര്‍ വീടുകള്‍ തോറും കയറിയിറങ്ങി സ്ത്രീകളെ ഉപദ്രവിക്കുന്നുമുണ്ട് എന്നും ആ സ്ത്രീ പറഞ്ഞു. അഫ്ഗാന്‍ സര്‍ക്കാരിന് കീഴില്‍ ജോലി ചെയ്യുന്ന പല സ്ത്രീകളും ഇപ്പോള്‍ ക്രൂരതയ്ക്ക് ഇരയാകുന്നുണ്ടെന്നും അവര്‍ കണ്ണുനീരോടെ പറയുന്നു.    

ഇതിനുമുന്‍പും താലിബാന്റെ സ്ത്രീകളോടുളള ക്രൂരതയെപ്പറ്റി മറ്റൊരു സ്ത്രീയും വ്യക്തമാക്കിയിരുന്നു. 'താലിബാന്റെ കണ്ണുകളില്‍ സ്ത്രീകള്‍ ജീവനുള്ള വസ്തുക്കളല്ല. മറിച്ച് വെറും മാംസം മാത്രമാണ്. അവര്‍ സ്ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്യുന്നു. അവരുടെ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കുന്നു. അവര്‍ മൃതശരീരം നായ്ക്കള്‍ക്ക് തിന്നാന്‍ ഇട്ടുകൊടുക്കുന്നു',വെന്ന് താലിബാന്റെ ക്രൂരതയ്ക്ക് ഇരയായ 33 കാരി ഖതേറ പറഞ്ഞു. നിരവധി തവണയാണ് താലിബാന്‍ ഖതേറയെ വെടിവെച്ചത്. ശേഷം ഇവരുടെ കണ്ണുകള്‍ ചൂഴ്ന്നെടുത്തു. ഒരു ന്യൂസ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ അനുഭവിച്ച ക്രൂരതകളും താലിബാന്റെ പൈശാചിക മുഖവും യുവതി തുറന്നു പറഞ്ഞത്.  

Get Newsletter

Advertisement

PREVIOUS Choice