വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വെള്ളിയാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകിയ കത്തിലാണ് രാഹുൽ അസൌകര്യം അറിയിച്ച് ചോദ്യം ചെയ്യൽ തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കേസിൽ തുടര്‍ച്ചയായി മൂന്നുദിവസം 30 മണിക്കൂറിലേറെ ചോദ്യംചെയ്യലിന് ശേഷം വെള്ളിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ബുധനാഴ്ചത്തെ ചോദ്യം ചെയ്യൽ ഇഡി അവസാനിപ്പിച്ചത്.
സാമ്പത്തികഇടപാടും ഓഹരിക്കൈമാറ്റവുമുണ്ടായെന്ന് ഇഡിക്ക് തെളിയിക്കാനായാല്‍ രാഹുലിന് മാത്രമല്ല കോണ്ർഗ്രസിന്ർറെ താത്ക്കാലിക അധ്യക്ഷസ്ഥാനത്തുള്ള സോണിയ ഗാന്ധിക്കും അത് പ്രശ്നമാകും. രാഹുലിന്ർറെ അറസ്റ്റ് ഉടന്ർ ഉണ്ടാകുമെന്ന സൂചനയാണ് ബിജെപി നേതാക്കളിൽ ചിലര്‍ നൽകുന്നത്.
രാഹുലിനെ ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് കോണ്ർഗ്രസ് പ്രവര്ർത്തകർ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. നാഷണൽ ഹെറാൾഡ് കേസിൽ ഒരു ലക്ഷം രൂപ കമ്മീഷന്‍ നല്‍കിയതില്‍ തെളിവുണ്ടെന്ന് ഇഡി പറഞ്ഞു. നിഴല്‍ കമ്പനിക്ക് പണം നല്‍കിയതില്‍ രാഹുല്‍ വിശദീകരണം നല്‍കിയില്ലെന്നുമാണ് റിപ്പോർട്ടുകൾ.